അണയല്ലേ നീ നിലവിളക്കേ യെൻ ഓമന
ഉറങ്ങീടും വരെ.
നീ വിതറുന്നോരീ ഊർജം
നിന്നിൽ നിന്നു ഉതിരുന്ന പ്രവാഹം
ആ പ്രകാശം..
യെൻ ഹൃത്തിലെ കെടാവിളക്കാണ് ഒപ്പം .
യെൻ ഉണ്ണിയുടെ വിഴിവിളക്കാണ്
ചാരത്തു നിന്നു നീ നല്കണം നിന്നരുമ
യാം തെളി വിളക്ക്.
വഴിയിലെ വിടേയും തളർത്താതെ നീ യോരത്തു തന്നെ കാണണം
കാരണം യെൻ ഉണ്ണിക്കറിയില്ലീ ലോകം
എൻ പ്രാണനും ,സുഗന്ധവും
ഊർജവും ശക്തിയും .
ചെളി പുരണ്ടൊരീ താറയിൽ നിങ്ങളുടെ ഓരത്ത്
മിഴി തുറക്കാതെ ,ചിരിക്കാതെ
പുതു യാത്രക്കായി കിടക്കുന്നു..
യാത്രയാക്കാൻ കരങ്ങൾക്കാവുന്നില്ല.. ഓമനേ നിനക്കായി വാങ്ങിയ ഓണക്കോടി
അരികിലേ മുറിയിൽ ചിതറി കിടക്കുന്നു.
നിന്നമ്മയുടെ കണ്ണുനീർ മാത്രം കാണുക
ഒരു നിമിഷമെങ്കിലും മിഴി തുറക്കൂ .. കാണട്ടേ ഞാൻ എന്റ തബ്രാട്ടി കുട്ടിയേ..
തൊടിയിലെ കൊന്നയിൽ പൂക്കൾ വിരിഞ്ഞു..
അയലത്തെ കന്നിനു കിടാവു ഉണ്ടയി
നിന്നെയും കാത്ത് ചക്കിയും ,കുട്ടനു് ഇരിക്കുന്നു
ഒരു നിമിഷമെങ്കിലും മിഴി തുറക്കൂ
കാണട്ടേ ഞാൻ യെൻ തബ്രാട്ടി കുട്ടിയേ..
ബാല്യത്തിൽ നിന്നോടി കൈമാരത്തിലേക്കും
പിന്നെ ഈ പായ വിരിപ്പിലേക്കും
അറിയില്ല യനിക്കീ പാപ ലോകത്തിൻ
പുതിയ നിയമങ്ങൾ...
എന്നാലും ഞാനറിയുന്നു അനാഥത്വത്തിന്റെ വേദനാ..
മറ്റൊരു ലേകം നിനക്കു മുന്നിൽ ..
അവിടം നീ സ്വർഗം വിതക്കണം
പുഞ്ചിരി തൂകണം.. നിൻ കാൽ ചിലമ്പൊലികൾ നിറക്കണം...
നിന്റെ ഏട്ടൻ നിനക്കായി വാങ്ങിയ കരിമണി മാല ചാർത്തി നീ പോകു..
നിൻ അമ്മ നിനക്കായി വച്ചരൊരു
ശർക്കര പായസം കഴിച്ചു നീ പോകൂ
ഈ അച്ചന്റെ ഹൃദയം നീ കൊണ്ടു പോകൂ...
ഇവിടെയിതെന്തിനു ആർക്കു വേണ്ടി
പോയി വരികെന്റെ പൈതലേ
കാതം എറേ തണ്ടേണ്ടിയിരിക്കുന്നു..
നിനക്ക് വഴി കാട്ടിയായി
തിരികെടാതെ ചാരത്തുണ്ടീ നിലവിളക്ക്
പ്രാകാശം പരത്തുന്ന നില വളക്കേ യെൻ ഓമനയെ കാത്തീടണമേ...